Saturday, August 15, 2009

ഓര്‍മ്മകളില്‍ സേതു...

Happy days.... happy days....happy dayyyyys.
മൊബൈല്‍ ഫോണിന്റെ പാട്ട് കേട്ടാണു കണ്ണു തുറന്നത്,
ആരാ ഈ വെളുപ്പിനെതന്നെ.....
കിടന്നു കൊണ്ട്തന്നെ ഫോണ്‍ എടുത്തത്തു.
''ഹ് ഹലോ... ഉറക്കചടവിന്റെയായിരിക്കണം പകുതി ശബ്ദമെ പുറത്തു വന്നുള്ളൂ....

ഹലോ... അങെതലയ്ക്കല്‍ നിന്നു ഒരു മുഴങുന്ന സ്വരം.
പാണ്ഡവനാണോ.....?
"അതേല്ലോ.... ആരാ..????

അപ്പുറത്തെ ബെഡില്‍ കിടന്ന നവാസ് പുതപ്പിന്റെ ഉള്ളില്‍ നിന്നു തല പുറത്തേക്കിട്ടു നോക്കി
“എന്തോന്നെടെയ് വെളുപ്പിനെ തന്നെ“..ഉറങാനും സമ്മതിക്കില്ലേ എന്ന ഭാവം.

മനസിലായോ അളിയാ....

ഒന്നോര്‍ത്തു ‍ നോക്കിയേ ....

വെളുപ്പാന്‍കാലത്തുതന്നെ ആരാ ഭഗവാനേ എന്റെ മെമ്മറി ടെസ്റ്റ് ചെയ്യുന്നേ ...!!!
ഏതവനാ ഇതു !!!
ഒരൈഡിയായും കിട്ടണില്ലല്ലോ എന്നോര്‍ത്തു നില്‍ക്കുമ്പോ പെട്ടന്നു മറുവശത്തുനിന്ന് ഒരു പെണ്‍ കുട്ടി പാടുന്ന ശബ്ദം.

‘ആരോ കമഴ്ത്തി വച്ചോരോട്ടുരുളി പോലെ
ആകാശത്താവണിത്തിങ്കള്‍....‘

ഇപ്പൊ മനസിലായൊ... വീണ്ടും കാതുകളില്‍ ആ പഴയ ശബ്ദം മുഴങി.....

സേതു.

കരിയില പുതപ്പ് പുതച്ഛ കേരളവര്‍മ്മ കോളേജിന്റെ ഓഡിറ്റോറിയത്തിലേക്ക് മനസു പാഞു....

♫ ‘’ആരോ കമഴ്ത്തിവച്ഛോരോട്ടുരുളി പോലെ
ആകാശത്താവണിതിങ്കള്‍......‘’.

ശാരിക പാടുകയാണ്.

ഓഡിറ്റോറിയത്തിന്റെ മുകളില്‍, മൈക്കിന്റ അടുത്ത്നിന്ന് ഒരു പഴയ ടേപ്പ്രെക്കോര്‍ഡറില്‍ ആരുമറിയാതെ അതു റെക്കോഡ് ചെയ്യുന്ന സേതു.

‘അവളുടെ ശബ്ദമെങ്കിലും ഞാനെടുത്തോട്ടെടാ‘

ഉള്ളില്‍ കരഞുകൊണ്ട് സേതു അതു പറയുമ്പോ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ഛു അടുത്തു നില്‍ക്കുന്ന ഞാന്‍.
ഒട്ടും മങലില്ലാത്ത ഒരു ഫ്ലാഷ്ബാക്ക് ഫ്രൈയിം.

ഈശ്വരാ ... എന്റ സേതു.

അപ്പൊ നീ എന്നെ മറന്നിട്ടില്ല അല്ലേ ....

നിന്നെ മറക്കുകയൊ ...എങനാടാ‘’.. ???

എന്റ ശബ്ദത്തില്‍ ആ പഴയ ഡീഗ്രിക്കാരന്റെ ഭാവം വന്നു ..!!

‘’പറ ഇപ്പൊ എവിടുന്നാ നീയ്യ്‘’...?? എത്ര കൊല്ലമായ് ഇപ്പൊ...!!!!
എങനാ എന്റയീ നമ്പര്‍ കിട്ടിയേ....!!
ഞാനാകെ ആവേശത്തിലായി.

‘ഒന്നു നിര്‍ത്തി നിര്‍ത്തി ചൊദിക്കടാ‘
അവന്റെ ശബ്ദത്തിനു കട്ടി കുറഞതു പോലെ തോന്നി,
ആ പഴയ ശബ്ദം.
മലയാളം ക്ലാസ്സുകളിലും ഹോസ്റ്റല്‍ മുറിയിലും മുഴങിക്കേട്ട ആ പഴയ ശബ്ദം.

‘’ഞാനിപ്പൊ സായിപ്പിന്റെ നാട്ടിലാ അളിയാ..
ന്യൂയോര്‍ക്ക് ടൈംസില്‍ ജേര്‍ണലിസ്റ്റാണ്...
പാ‍പ്പരാസി കഥകളെഴുതി ജീവിതത്തിന്റെ പുതിയ ഫിലോസഫികളില്‍ പടവെട്ടുന്നു..
ഇന്ന് ഓര്‍ക്കൂട്ടില്‍ നമ്മുടെ പഴയ സീതയെ കണ്ടു.അവളാ നിന്റ നമ്പര്‍ തന്നെ വിശേഷങളോക്കെ അവള്‍ പറഞു‘’.

‘എത്ര കാലമായി ഇപ്പൊ അല്ലേ...

അവനും ഓര്‍മ്മകളുടെ ചരടുകളില്‍ കെട്ടുപിണഞ പോലെ തോന്നി...

“എനിക്ക് അതല്ല അതിശയം നീ എങനെ ഇതുപോലൊരു ഫീല്‍ഡീല്‍..??
എന്നും മലയാള സിനിമ കാണുമ്പോഴൊക്കെ ഞാ‍ന്‍ നോക്കുമായിരുന്നു നിന്റെ പേര്..
പണ്ട് എപ്പോഴും സിനിമ, സിനിമ എന്നു പറഞു നടന്നതല്ലേ നീ
എന്നിട്ടെന്തു പറ്റിയെടാ നിനക്ക്...‘’

‘അതോ നിന്റെ സ്വപ്നങളൊക്കെ മാറിയോ...?സേതുവിന്റെ ശബ്ദത്തില്‍ അതിശയം.

എനിക്കു ചിരി വന്നു.
സ്വപ്നങള്‍...
‘സേതൂ ....സ്വപ്നങളും ആശകളുമൊക്കെ കുഴിച്ചുമൂടി അതിന്റെ മുകളില്‍ വാഴയോ തേങയോ വച്ചതു ഞാനല്ലളിയാ ജീവിതം തന്നെയാ.

പണ്ടാരോ പാടിയിട്ടില്ലേ ..
“ജീവിതമെന്നാല്‍ ആശകള്‍ ചത്തോരു ചാവടിയന്തിരമുണ്ടു നടക്കല്‍..” എന്ന്
‘’അതുപോലെയാ ഇപ്പൊ, ചത്ത ആശകളുടെ അടിയന്തിര ചോറുണ്ട് നടക്കലാ ജീവിതം. സ്വപ്നങളൊക്കെ മരിച്ചു പോയെടാ‘
‘’ ഇപ്പോ ശവ വണ്ടിയുടെ ഞെരക്കം പോലെ മനസിന്റെ ഒരു തേങല്‍ മാത്രമുണ്ട് ....

‘’പക്ഷേ ഞാനും പ്രതീക്ഷിക്കുന്നുണ്ട് സേതു, ഒരു നല്ല ഫ്രയിം എന്റെ ജീവിതത്തിലും..!!
എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന എല്ലാവരും കയ്യടിക്കുന്ന ഒരു നല്ല ക്ലൈമാസും.‘’

അതോക്കെ പോട്ടെ …,
നിന്റെ വിശേഷം പറ…!!
കല്യാണമൊക്കെ കഴിഞോ നിന്റെ

കല്ല്യാണമോ….ഇല്ല്ലളിയാ…

“ഇപ്പൊ പ്രണയം മുഴുവന്‍ മദ്യത്തോടും ഓര്‍മ്മകളോടും മാത്രമാ, കല്ല്യാണമെന്നത് ഇതുവരെ ചിന്തയില്‍ പോലും വന്നട്ടില്ല, കുറെ നല്ല ദിവസങളുടെ ഓര്‍മ്മകളുണ്ട് കയ്യില്‍.
അത് പോടിതട്ടിയെടുക്കും കള്ള് മൂക്കുമ്പോ, അത്രതന്നെ...
നിന്നെയും നമ്മുടെ കോളേജിനെയുമൊക്കെ......

‘നീ ഓര്‍ക്കുന്നോ
“ഹോസ്റ്റലിനു മുന്നിലെ ആ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ആകാശം നോക്കികിടന്ന് നമ്മള്‍ പാടിയിരുന്ന് ആ പഴയ കവിതകളൊക്കെ .!!

‘’ഒന്നരകുപ്പി ബിയറിന്റെ ഹാങൊവറില്‍ വാര്‍ഡന്റെ മുറിയിലേക്ക് പടക്കം പൊട്ടിച്ചിട്ടതും, ഇക്കണോമിക്സിലെ ഭാസ്കരിന്റെ അണ്ടര്‍വെയറെടുത്ത് കിണറ്റിലിട്ടതുമൊക്കെ.

‘അന്നൊക്കെ എന്നും നിന്റെ തെറിവിളി കേട്ടല്ലേ ഞാനുണരാറുള്ളതു തന്നെ..

ഹോ എന്തൊരു കാലമായിരുന്നല്ലേ അത്” ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലല്ലോ എന്നൊര്‍ക്കുമ്പോ സങ്കടം തോനുന്നു.

അവസാന ദിവസം നീ പറഞ വാക്കുകള്‍ ഇന്നുമോര്‍മ്മയിലുണ്ട്.
‘’പോകാന്‍ സമയമായ് മക്കളേ.... ആഘോഷിക്കുക ആവോളം
നാളെ മുതല്‍ ഈ മരങള്‍ക്കും ക്യാപസ്സിനും നമ്മള്‍ വിരുന്നുകാര്‍ മാത്രമാണ്.’‘

ഓര്‍മ്മകളിലേക്കു തിരിഞു നോക്കുമ്പോ അവന്റെ ശബ്ദമോന്ന് പതറിയപോലെ എനിക്കു തോന്നി.

കുറെ നേരം ആ സംസാരം നീണ്ടു
ഓര്‍മ്മകളിലെ പഴയ തമാശകളെടുത്ത് ചിരിച്ചും, ഇനി ഒരിക്കലും തിരിച്ചു കിട്ടാനില്ലാത്ത ആ ദിവസങളെ ഓര്‍ത്തു വിഷമിച്ചും ഞങള്‍ പഴയ ഡിഗ്രി വിദ്യാര്‍ത്ഥികളായ്..

ക്ലാസ്സ് മുറിയിലെ ഡസ്ക്കില്‍ കൊട്ടിപാടിയ പാട്ടുകളെ പറ്റി,
ലൈബ്രറിയിലെ നിശബ്ദതയെ തോല്‍പ്പിച്ഛ പുസ്ത്കങളിലെ കഥാപാത്രങളെപ്പറ്റി,
ഹോസ്റ്റലിലെ വളിച്ച സാമ്പാറിനെപ്പറ്റി അങിനെ, അങിനെ

ഫോണ്‍ കട്ടു ചെയ്തിട്ടും എനിക്കാ ഓര്‍മ്മകളുടെ മാറാല പൊട്ടിചു പുറത്തിറങാന്‍ കഴിഞില്ല.

സേതു.
അവനായിരുന്നു മനസു മുഴുവന്‍.

വെളുത്ത് കൊലുന്ന്നെ ,എന്നും വെള്ളമുണ്ടുടുത്ത് വരുന്ന, ചന്ദനകുറിതൊട്ട്,
ക്ഷോഭിച്ചു കവിതകള്‍ പാടി, മനസില്‍ അവളോടുള്ള പ്രണയം നിറച്ഛ്
അവളെകുറിച്ച് കവിതകളെഴുതി എന്നെ ഉറങാന്‍ സമ്മതിക്കാതെ അതു മുഴുവന്‍ പാടിക്കേള്‍പ്പിക്കാറുള്ള എന്റെ സേതു.

ഒരേ ക്ലാസ്സില്‍ ആയിരുന്നിട്ടും ഞാനും സേതുവും കൂട്ടുകാരാകുന്നതു രണ്ടാം വര്‍ഷമാണ്

---അന്ന് ഞാന്‍ കൂലിക്കു പ്രേമലേഖനമെഴുത്ത് തൊഴിലാക്കി നടക്കുന്നു !!!
മോട്ട സതീശന് പാലക്കാട്ടുകാരി സീതയോട് പ്രണയം.
ഒരു മസാല ദോശക്കു എന്റെ വക പ്രേമലേഖനം.

പക്ഷെ

സതീശനു പ്രേമലേഖനം പോയിട്ട് മോഹന്‍ ഹോട്ട്ലിലെ പറ്റു ബുക്കു പോലും മരിയാദക്കു എഴുതാനറിയില്ലന്ന് കോളേജില്‍ എല്ലാവര്‍ക്കും അറിയാവുന്ന പോലെ സീത്ക്കും അറിയാമായിരുന്നു !!

മാത്രമല്ല പണ്ട് രമേശനു വേണ്ടി ഞാന്‍ അവള്‍ക്ക് കൊടുത്ത പ്രേമലേഖനത്തിലെ ഒന്നു രണ്ട് വരികള്‍ ഇതിലും റിപ്പീറ്റ് ചെയ്തു വന്നതിനാല്‍ ഞാനാണാ മഹാപാതകത്തിനു പിന്നിലെന്നു പെട്ടന്നു കണ്ടുപിടിക്കപ്പെട്ടു.
പിന്നെ പറയണോ..!!!
അവള്‍ ക്ലാസ്സില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ‘ദാരിക‘ വധം രണ്ടാം ഭാഗം അവതരിപ്പിച്ച് എന്റെ തൊലിക്കട്ടി ഒരിക്കല്‍ കൂടി പരീക്ഷിച്ചു.

ക്ഷീണം തീര്‍ക്കാന്‍,രണ്ട് കുപ്പി ബിയറിന്റെ ബലത്തില്‍ ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ നിന്ന്

“പാലക്കാട്ടെ പട്ടത്തീ
നിന്നെ പിന്നെ കണ്ടോളാം”
എന്ന് മുദ്രാവാക്യം മുഴക്കിയ എന്നെ അവിടെ നിന്ന് തടികേടാകാതെ രക്ഷപ്പെടുത്തിയതു സേതുവായിരുന്നു,

പിന്നെ ഞങള്‍ ഒരേ ഹോസ്റ്റല്‍ റൂമില്‍ അണ്ടര്‍ വെയറോഴിച്ച് ബാക്കിയെല്ലാം ഷെയര്‍ ചെയ്തു ജീവിച്ച രണ്ട് കൊല്ലം.


എന്നും വൈകുന്നേരങളില്‍ ഗ്രൌണ്ടില്‍ മാനം നോക്കി കിടന്നപ്പോഴെല്ലാം അവന്‍ പറഞിരുന്നതു ശാരികയെ കുറിച്ചായിരുന്നു.അവളുടെ പാ‍ട്ടുകളെപ്പറ്റി, ചിരിക്കുമ്പോ തെളിയുന്ന നുണക്കുഴിയെപറ്റി, അന്നുടുത്ത ദാവണിയെ പറ്റി.


അത് എനിക്കു മാത്രമറിയാവുന്ന സേതുവിന്റെ പ്രണയമായിരുന്നു.

ശാരിക.

ഞങളുടെ ക്ലാസ്സിലെ പാട്ടുകാരി..,പുഞ്ജിരിയില്‍ മുഖം പൊതിഞു മാത്രമെ ഞാ‍നവളെ കണ്ടിട്ടുള്ളൂ,

‘നിലാവിന്റെ കുട്ടുകാരീ‘ എന്നവള്‍ക്കു പേരിട്ടതു ഞാനായിരുന്നു.

‘അവളോടു പറയടാ….‘ എന്നു ഞാന്‍ പറയുമ്പോഴൊക്കെ അവന്‍ പറയുമായിരുന്നു

“അതു വേണ്ടെളിയാ..
ഇതാ നല്ലത്, നിശബ്ദമായ പ്രണയം.
ചിലപ്പോ എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ പറയാതെ തന്നെ അവള്‍ മനസിലാക്കിയേക്കും.
അല്ലാതെ എങനെ ഞാന്‍ പറഞാലും അതൊരുമാതിരി പൈങ്കിളി ആയിപ്പോകുമെടാ...“

‘മണ്ണാങ്കട്ട‘... നീ അവളോടു ഇതു പറഞില്ലെങ്കിലും എന്തെങ്കിലും സംസാരിച്ചൂ‍ടെ
അവളു നമ്മുടെ ഒരു ക്ലാസ്സ്മേറ്റ്ല്ലേടാ..‘’

എന്നു പറഞ് ഞാന്‍ ദേഷ്യപ്പെടുമായിരുന്നെങ്കിലും. എന്റ മനസിലെ പ്രണയസങ്കല്‍പ്പങളിലെ നായകന്‍ എന്നും സേതുവായിരുന്നു‍.

കാലം വളരെവേഗം നടന്നു, ഞങളെ കാത്തുനില്‍ക്കാതെ.

അവസാന ദിവസം സുധാകരന്‍ സാറിന്റെ ക്ലാസ്സില്‍ വച്ഛ്
ഒരു കവിത പാട് എന്ന് എല്ലാവരും നിര്‍ബന്ധിച്ചപ്പോ
അവന്‍ പാടിയ ചുള്ളിക്കാടന്‍ കവിത ഞാനിന്നും ഓര്‍ക്കുന്നു.

‘ചൂടാതെ പൊയി നീ,
നിനക്കയി ഞാനെന്‍ ചോര ചാറിച്ചുവപ്പിച്ച പനിനീര്‍പ്പൂവുകള്‍
കാണാതെ പോയി നീ ,
നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍‘.


അവനതു പാടിക്കഴിഞപ്പോ എന്റ അടുത്തിരുന്ന ശാരിക ഷോളുകോണ്ട് കണ്ണു തുടയ്ക്കുന്നതു ഞാന്‍ കണ്ടു.

ഇക്കണോമിക്സിലെ സുബൈദയോട് ഞങളുടെ ക്ലാസ്സിലെ സുലൈമാനു വേണ്ടി ‘ബാര്‍ട്ടര്‍ സംബ്രദായത്തില്‍ ഹ്ര് ദയം കോടുക്കാനുണ്ടോ‘’ എന്ന് ചോദിച്ച് ആല്‍മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ്
ശാരികയുടെ റൂമ്മേറ്റും ഞങളുടെ ക്ലാസ്സിലെ കൊച്ചു സുന്ദരിയുമായ മീര എന്നെ കൈ കാണിച്ച് വിളിച്ചത്.

ഈശ്വരാ.... !!! ഉള്ളോന്നു കാളി

തലേദിവസം കണ്ട ‘നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍‘ എന്ന സിനിമയുടെ ഹാങൊവറില്‍
ഇന്നലെ ലൈബ്രറിയില്‍ വച്ച് മീരയോടു

‘’ ഒരു മുന്തിരിത്തോപ്പുണ്ട് പാര്‍ക്കാന്‍ വരുന്നോ മീരേ‘’
എന്നു സോളമന്‍ സ്റ്റൈലില്‍ ചോദിച്ചപ്പൊ അവള്‍ക്ക് ഫയല്‍മാനെപ്പോലെ ഒരു ചേട്ടനുണ്ടായിരുന്നു എന്നെനിക്കറിയില്ലയിരുന്നു.

ഇനി തല്ലാനെങാനും ആയിരിക്കോ എന്നു സംശയിച്ച് സംശയിച്ച് തന്നെയാണു ചെന്നത്.

പക്ഷേ അവള്‍്‍ക്കു പറയാനുണ്ടായിരുന്നത് ശാരികയെക്കുറിച്ചായിരുന്നു.
മൂന്നു കൊല്ലമായ് മീരക്കുമാത്രമറിയാവുന്ന ശാരികയുടെ പ്രണയത്തെക്കുറിച്ചായിരുന്നു.
കഥയിലെ നായകന്‍ സേതുവാണെന്നറിഞപ്പോ ഞാന്‍ അത്ഭുതപ്പെട്ടു പോയി !!!

മൂന്നു വര്‍ഷം ഒരേ ക്ലാസ്സില്‍ പഠിച്ചിട്ടും ഒരിക്കല്‍ പോലും മിണ്ടാതെ ഉള്ളിന്റെയുള്ളില്‍ നിറയെ സ്നേഹം കോണ്ട് നടന്നവര്‍.

ശാരികയും, സേതുവും.

പിരിയാന്‍ നേരം മാത്രം പരസ്പരം മനസുതുറന്നവര്‍.
ഏതോ സിനിമയിലെ കഥാപാത്രങളെപ്പോലെ.

അന്ന് ഉച്ചക്കു ശേഷം ആളൊഴിഞ ആ ക്ലാസ്സ് റൂമ്മില്‍, തളംകെട്ടിയ നിശബ്ദതയില്‍ ഞങളിരുന്നു.
ക്ലാസ്സ് റൂമില്‍ ചിതറിത്തെറിച്ച മൂന്നു വര്‍ഷത്തിലെ നല്ല ദിവസങളുടെ ഓര്‍മ്മയില്‍ മനസു തേങി.

എത്രയെത്ര തമാശകള്‍,
കാളിദാസനും, കുമാരനാശാനും,സച്ചിദാന്ദനും.എം.ടി യുമെല്ലാം ഭാവനകളുടെ തേരിലേറാന്‍ ഞങളെ പഠിപ്പിച്ചത് ഈ ക്ലാസ്സ് റൂമ്മില്‍ വച്ചായിരുന്നല്ലോ..
‘ഇറങുക മക്കളെ, പടിയിറങുക
എടുക്കുക ഭാണ്ടവും, കൊടുത്ത സ്നേഹവും.‘

മനസ്സില്‍ വന്ന രണ്ടു വരികളിതായിരുന്നു.

ലൈബ്രറിയുടെ മുന്നില്‍ വച്ച് ശാരിക ഓട്ടോഗ്രാഫ് സേതുവിനു നീട്ടുമ്പോ ഞാനും കൂടെയുണ്ടായിരുന്നു.
‘’ആരുമെഴുതിയിട്ടില്ല... ആദ്യം നീ എഴുതാമോ‘’
സേതുവിന്റെ കണ്ണുകളിലേക്കു നോക്കിയാണവള്‍ ചോദിച്ചത് പക്ഷേ അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.

‘’ഓര്‍മ്മയുടെ താളുകളില്‍ ആദ്യം ഞാന്‍ തന്നെയാവട്ടെ അല്ലേ‘’

അവിടെ നിന്നു നടന്നു നീങുമ്പോ വേദന നിറഞ ശബ്ദത്തില്‍ ഒരു തമാശ പോലെ സേതു പറയുന്നതു ഞാന്‍ കേട്ടു.

പിന്നെ ശാരിക എനിക്കെഴുതാന്‍ ഓട്ടോഗ്രാഫു തന്നപ്പോ സേതു എന്താണെഴുതിയതന്നറിയാന്‍ ആ പേജുകള്‍ ഞാന്‍ മറിച്ചുനോക്കി.
അവസാന താളില്‍ സേതുവിന്റെ കൈപ്പട ഞാന്‍ കണ്ടു
‘’പോവുക നീ തുറന്ന വാതിലിലൂടെ നിറങളിലേക്ക്
മറക്കുക പ്രജ്ഞയില്‍ നിന്നെന്നെ മാത്രം.‘’

ഞാങളാ ക്യാംപസ്സിലെ കാറ്റിനെ തലോടി പതിയെ നടന്നു.
എല്ലാവരും തിരക്കിലാണ്, യാത്രപറയലുകള്‍, ഭാവിയെ പറ്റിയുള്ള ചര്‍ച്ചകള്‍,അവസാന വെള്ളമടിക്കു വട്ടം കൂട്ടുന്ന പാമ്പ് സുനിലും കൂട്ടരും.

ഞങള്‍ക്കു മാത്രം ഒന്നിലും പങ്കെടുക്കന്‍ തോന്നുന്നിയില്ല..എന്താണെന്നറിയാത്ത ഒരു വിഷമം.
ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റിനു താഴത്തെ വട്ടമാവിന്റെ ചുവട്ടില്‍ നിന്ന് സീതയും, സതീശനും കൈ വീശിക്കാണിച്ചു. സുബൈദക്കു ഗിഫ്റ്റ് കൊടുക്കാന്‍ വാങിയ അത്തറുകുപ്പി പൊക്കിപ്പിടിച്ച് സുലൈമാന്‍ ഓടുന്നു.

വിടപറയലിന്റെ വിഷമത്തിനിടയിലും എല്ലാവരും സന്തോഷിക്കുന്നു ഞങള്‍ക്കുമാത്രം ഒന്നിലും കൂടാന്‍ കഴിഞില്ല.

ഫെയര്‍ വെല്‍ പാര്‍ട്ടി നടന്നതു കരിയിലപ്പുതപ്പ് പുതച്ച ഞങളുടെ ആ ഓഡിറ്റോറിയത്തിലായിരുന്നു.
ഒടുവില്‍ ശാരികയുടെ പാട്ട്,
♫ ‘’ആരോ കമഴ്ത്തിവച്ഛോരോട്ടുരുളി പോലെ
ആകാശത്താവണിതിങ്കള്‍......‘’.

ഓഡിറ്റോറിയത്തിന്റെ മുകളിലെ മൈക്കിനടുത്ത് നിന്ന് ഒരു പഴയ ടേപ്പ് റെക്കൊര്‍ഡറില്‍ സേതു അതു റൊക്കോര്‍ഡ് ചെയ്തു.
അവന്റെ കണ്ണുകള്‍ കലങിയിരുന്നു.
.............................................................................................................
ചുട്ടുപോള്ളുന്ന വെയിലില്‍ എമിറേറ്റ്സ് റോഡിനടുത്ത്കൂടെ ഓഫീസ്സ് ലക്ഷ്യമാക്കി നടക്കുമ്പൊ മനസ്സില്‍ ഓര്‍ത്തു
സീ‍തയോടു പറയണം പഴയ കൂട്ടുകാര്‍ക്കാര്‍ക്കും ഇനി എന്റെ നമ്പര്‍ കൊടുക്കരുതെന്ന്,
എല്ലാവരും വിളിക്കുമെന്നെനിക്കറിയാം,
പക്ഷേ വേണ്ട
പഴയ പോലെ തമാശകളുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ഇപ്പോ എനിക്കു കഴിയില്ല..
ജീവിതം തന്നുകൊണ്ടിരിക്കുന്ന ബാലന്‍സ് ഷീറ്റുകളിലെല്ലാം നഷ്ട്ടങളുടെ അക്കങളാണു കൂടുതല്‍.
എന്തിനാ അവരുടെ മുന്നില്‍ ഒരു ട്രാജടി കഥാപാത്രമായ് മാറുന്നത്,
ആ പഴയ രൂപം തന്നെ അവരുടെ മനസിലിരിക്കട്ടെ, തമാശകളും സ്വപ്നങളുമായ് നടക്കുന്ന ആ പഴയ രൂപം.
അതുമതി.
നടത്തത്തിനു വേഗം കൂട്ടി
ചുണ്ടില്‍ ശാരിക പാടിയ ആ പാട്ട് വന്നു
വര്‍ഷങളെത്ര കഴിഞിട്ടും അവളുടെ ശബ്ദം ഇന്നും സേതു സൂക്ഷിക്കുന്നു.
അവളോര്‍ക്കുന്നുണ്ടാകുമോ സേതുവിനെ.....,
അവളറിയുന്നുണ്ടാകുമോ
തിരികെ ഒന്നും പ്രതീക്ഷിക്കാതെ സേതു ഇന്നും അവളെ സ്നേഹിക്കുന്നുവെന്ന്...

















11 comments:

Pandavas said...

ഫെയര്‍ വെല്‍ പാര്‍ട്ടി നടന്നതു കരിയിലപ്പുതപ്പ് പുതച്ച ഞങളുടെ ആ ഓഡിറ്റോറിയത്തിലായിരുന്നു.
ഒടുവില്‍ ശാരികയുടെ പാട്ട്,
♫ ‘’ആരോ കമഴ്ത്തിവച്ഛോരോട്ടുരുളി പോലെ
ആകാശത്താവണിതിങ്കള്‍......‘’.


ഓഡിറ്റോറിയത്തിന്റെ മുകളിലെ മൈക്കിനടുത്ത് നിന്ന് ഒരു പഴയ ടേപ്പ് റെക്കൊര്‍ഡറില്‍ സേതു അതു റൊക്കോര്‍ഡ് ചെയ്തു.
അവന്റെ കണ്ണുകള്‍ കലങിയിരുന്നു.

kaadhu said...

iniyum orupadu ezhuthanam.....
vayikkan rasamullathum nenjodu cherkkavunnathum..

all the best....

KAPRI.....[sanford]

ശ്രീ said...

ആദ്യത്തെ കമന്റ് എന്റെ തന്നെ ആകട്ടെ.

എന്തെല്ലാമോ ഓര്‍മ്മിപ്പിച്ച നല്ലൊരു പോസ്റ്റ്... കലാലയ സ്മരണകള്‍ എന്നും സുന്ദരമാണ്. അവിടുത്തെ സൌഹൃദങ്ങളും പ്രണയങ്ങളും പിണക്കങ്ങള്‍ പോലും ഭാവിയില്‍ സുഖമുള്ള ഓര്‍മ്മകളാണ്.

സേതുവിനും ശാരികയ്ക്കും പരസ്പരം ഇഷ്ടമുണ്ടായിരുന്നിട്ടു കൂടി അവര്‍ ഒന്നു ചേരാതിരുന്നത് കഷ്ടമായി. പറയാതെ പോയ ഒരു വാക്കിന്റെ നഷ്ടം... അല്ലേ?


♫ ആരോ കമഴ്ത്തി വച്ചോരോട്ടുരുളി പോലെ
ആകാശത്താവണി തിങ്കള്‍
പഴകിയൊരോര്‍മ്മയായ് മിഴിനീരു മാത്രം
കൂരിരുള്‍ തറവാടിന്നുള്ളില്‍
ഒരിയ്ക്കല്‍ കൂടി തിരുമുറ്റത്തെത്തുന്നൂ
ഓണനിലാവും ഞാനും ... (ആരോ...)

ഉണ്ണിക്കാലടികള്‍ പിച്ച നടന്നൊരീ
മണ്ണിനെ ഞാനിന്നും സ്നേഹിയ്ക്കുന്നു...
ആര്‍ദ്രമാം ചന്ദനത്തടിയിലെരിഞ്ഞൊരെന്‍
അച്ഛന്റെയോര്‍മ്മയെ സ്നേഹിയ്ക്കുന്നു...
അരത്തുടം കണ്ണീരാല്‍ അത്താഴം വിളമ്പിയോ-
രമ്മ തന്‍ ഓര്‍മ്മയെ സ്നേഹിയ്ക്കുന്നു... എന്റെ
അമ്മ തന്നോര്‍മ്മയെ സ്നേഹിയ്ക്കുന്നു... (ആരോ...)

അന്നെന്നാത്മാവില്‍ മുട്ടി വിളിച്ചൊരാ
ദിവ്യമാം പ്രേമത്തെ ഓര്‍മ്മിയ്ക്കുന്നു...
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയില്‍
ആദ്യത്തെ ചുംബനം സൂക്ഷിയ്ക്കുന്നു...
വേര്‍പിരിഞ്ഞെങ്കിലും നീയെന്നെയേല്‍പ്പിച്ച
വേദന ഞാനിന്നും സൂക്ഷിയ്ക്കുന്നു... എന്റെ
വേദന ഞാനിന്നും സൂക്ഷിയ്ക്കുന്നു... (ആരോ...)♫

എനിയ്ക്കും ഏറെ ഇഷ്ടമുള്ളോരു ഗാനമാണ് ഇത്.

Dev vis said...

Paranu thalarna jeevitha yaadarthyagaloo.....paraju theeratha suvarna swapnagaloo... eethiyirunu sharikum ji....??

ㄅυмα | സുമ said...

കലക്കനായിട്ടൊണ്ട് പാണ്ടാവാ...
വിവരണം എനിക്ക് ഇഷ്ടപ്പെട്ടു...
ശെരിക്ക് ഇണ്ടായതാണോ ??

എപ്പളെലും ഒരു ഹിന്റ് കൊടുക്കാരുന്നു... :-/

smijay said...

aliyaaaaaaaaaaaaaaaaaaa
gambeeram aaayitundu
oru special vingi touch
hridayathil thatti aliyaaaaaa

ലതി said...

ഒരു കാമ്പസ് ചിത്രവും
പ്രണയവും
നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

ഓണാശംസകൾ.

Sureshkumar Punjhayil said...

Kaipidichu kondupokunnu....!

Manoharam, Ashamsakal...!!!

Its JOHN said...

Thats Why Gandiji said" Every Dog Has a day"

Any way Mooshikastri innum mooshikastri thanne

Good one really touchable, spontaneous,

good attempt ya

keep it

ബാലു said...

പരസ്പരം അറിയാതെ പ്രണയിക്കുക....ആരും അറിയാതെ ഒരു നോട്ടം........ആരും കാണാതെ ഒരു വാക്ക്........ജീവിതത്തിന്റെ നോട്ട്ബുക്കിൽ മടക്കിവച്ച മയിൾപീലി കാണിച്ച് തന്നതിൽ നന്ദി സുഹ്രുത്തെ നന്ദി

vinus said...

എന്തിനാ പാണ്ഢവാ എന്നെ ഇങ്ങനെ കരയിക്കണതു.

പക്ഷെ നന്ദി എനിക്കു കരയാൻ ഇഷ്ട്ടമാണു നിശബ്ദമായി മനസിൽ

Post a Comment